Skip to main content

തടി കുറച്ച മോഹന്‍ലാല്‍ എന്നല്ല, മോഹന്‍ലാല്‍ എന്ന നടനെയാണ് എന്റെ സിനിമയില്‍ വേണ്ടത്: അജോയ് വര്‍മ്മ

ഏതൊരു ഫിലിം മേക്കറും ആഗ്രഹിക്കുന്ന പോലെ എന്റെയും ഒരു സ്വപ്നമായിരുന്നു മോഹന്‍ലാല്‍ എന്ന നടനെ വെച്ച് ഒരു സിനിമ. നീരാളി എന്റെ ആദ്യ മലയാള സിനിമയാണ്. രാം ഗോപാല്‍ വര്‍മ, ജോണ്‍ മാത്യു, മാത്തന്‍ തുടങ്ങിയ നിരവധി സംവിധായകരുടേയും അതോടൊപ്പം പരസ്യ ചിത്രങ്ങളുടെയും എഡിറ്ററായിട്ടായിരുന്നു തുടക്കം. ശേഷം പരസ്യ ചിത്രങ്ങള്‍ ഒപ്പം വിനയ് പതകിനെ വച്ച് എസ്ആര്‍ കെ പിന്നീട് നടന്‍ എന്നീ സിനിമകളും ചെയ്തു.




മനോജ് വാജ്‌പേയിയെ വച്ച് ഡിസ്, ടോള എന്നീ രണ്ടു ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തതിനു ശേഷമാണ് നീരാളി എന്ന സിനിമയിലേക്ക് എത്തുന്നത്. ഒരു സുഹൃത്ത് വഴിയാണ് ലാല്‍ സാറിനെ ഈ പ്രൊജക്ടിന് വേണ്ടി സമീപിച്ചത്. കഥ കേട്ട് അദ്ദേഹം ചിത്രം ചെയ്യാമെന്ന് സമ്മതിച്ചു. പെട്ടെന്ന് കിട്ടിയ ഈ അവസരത്തില്‍ അങ്ങനെ നീരാളി ആരംഭിച്ചു. മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഒരു സിനിമ എന്നത് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു എനിക്ക്. എന്നാല്‍ ലാല്‍ സാറിന്റെ ഒരു പ്രസിഡന്റ് എന്നെയും കംഫര്‍ട്ടബിളാക്കി.





ആദ്യം സിനിമയുടെ ചര്‍ച്ചകള്‍ വന്നപ്പോള്‍ ലാല്‍ സാറിന് തടി ഉണ്ടായിരുന്നു. എന്നാല്‍ തടിയുള്ള പഴയ ലാല്‍ സാര്‍ എനിക്ക് ഓക്കെയായിരുന്നു. സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ കാണുന്ന ലാല്‍ സാര്‍ അങ്ങനെ ആയിരുന്നു. 18 കിലോ കുറച്ച മോഹന്‍ലാല്‍ എന്നല്ല, മോഹന്‍ലാല്‍ എന്ന നടനെയാണ് എന്റെ സിനിമയില്‍ എനിക്ക് വേണ്ടത്. അദ്ദേഹത്തിന്റെ തടി കുറയുക അത് സംഭവിച്ചതാണ്. പഴയ മോഹന്‍ലാല്‍ ആണെങ്കിലും ഇപ്പോഴത്തെ ലാല്‍ ആയാലും എല്ലാം മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയ്ക്ക് അപ്പുറം മറ്റൊരു നടന്‍ ഈ കഥാപാത്രത്തിനു വേണ്ടി വേറെ ഉണ്ടാവില്ല. അതിനാല്‍ തന്നെ ആ വലിയ നടനെ ഉപയോഗിക്കുക എന്നത് മാത്രമായിരുന്നു ഞാന്‍ സ്വപ്നം കണ്ടത്.



മോഹന്‍ലാലിന്റെ ഭാര്യയായി നദിയ മൊയ്തുവാണ് വേഷമിടുന്നത്. പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Comments

Popular posts from this blog

കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം താമരപ്പൂ തേൻകുറുമ്പ് ..... കാണാം

കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം താമരപ്പൂ തേൻകുറുമ്പ് .. യൂട്യൂബ് ലിങ്ക് ഇതാ..

അവര്‍ എന്നോട് പോകാന്‍ പറഞ്ഞു; പഴശ്ശിരാജയില്‍ സംഭവിച്ചത് വെളിപ്പെടുത്തി കനിഹ

മമ്മൂട്ടി എംടി ഹരഹിരന്‍ ടീമിന്റെ പഴശ്ശി രാജയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച് വലിയ കാര്യങ്ങളില്‍ ഒന്നാണ്, പഴശ്ശിയുടെ സഹധര്‍മ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം. മലയാള സിനിമയിൽ നായികയാകാൻ വിളിക്കുന്നു. കോടമ്പക്കത്ത് ഓഫീസിൽ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോൾ ഹരിഹരൻ സാര്‍ ഉണ്ട്. സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരെന്നെപോലും അറിയില്ലായിരുന്നു. ഞാനാകട്ടെ ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് സാറിനെ കാണാൻ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓൾ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ. എനിക്ക് ആണെങ്കിൽ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നൽകിയ ശേഷം എന്നെ തളളുകയാണെങ്കിൽ വിഷമമില്ല. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ ...

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം