Skip to main content

പൃഥിരാജും അമലപോളും ‘ആടുജീവിത’ത്തിനായി ഒന്നിക്കുന്നു….

ബ്ലെസി ഒരുക്കുന്ന ആടുജീവിതം എന്ന സിനിമയില്‍ പൃഥിരാജിന്റെ നായികയായി അമല പോള്‍ എത്തുന്നു. അമല തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചത്. തന്റെ ജീവിതാഭിലാഷമായിരുന്നു ഇങ്ങനെയൊരു പ്രോജക്ട് എന്നും സ്വപ്നം സത്യമായെന്നും അമല പോള്‍ കുറിച്ചു.

ജീവിതത്തില്‍ ഒരുപാട് സ്വാധീനിച്ച നോവലാണ് ആടുജീവിതമെന്നും നജീബിന്റെ അതിജീവനം പ്രചോദിപ്പിച്ചിരുന്നെന്നും അമല പറയുന്നു. നജീബിന്റെ സൈനുവാകാന്‍ കാത്തിരിക്കുകയാണെന്നും അമല പറഞ്ഞു.

അത്ഭുതപ്പെടുത്തുന്ന തിരക്കഥയാണ് സിനിമയുടേതെന്നും ത്രിഡിയില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രത്യേകതയാകുമെന്നും അമല വ്യക്തമാക്കി. നജീബ് ആകാന്‍ രണ്ടുവര്‍ഷമാണ് പൃഥ്വി സിനിമയ്ക്കായി നല്‍കിയിരിക്കുന്നതെന്നും നടി പറഞ്ഞു. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും കെ യു മോഹനനും ഈ സിനിമയ്ക്കായി ഒന്നിക്കും.

പ്രതികൂല സാഹചര്യങ്ങളില്‍ മരുഭൂമിയിലെ ഏകാന്തവാസവും ,നരകയാതനയും നേരിട്ട നജീബിന്റെ കഥയാണ് ആടു ജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന മുഖവുരയിലാണ് ബെന്യാമിന്റെ ഈ നോവല്‍ ആസ്വാദകരിലെത്തിയത്. കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവും ഒരുക്കി മലയാളിയെ വിസ്മയിച്ച ബ്ലെസ്സി വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച പ്രൊജക്ടായിരുന്നു ഇത്.

പൃഥ്വിരാജിനെയും പിന്നീട് വിക്രമിനെയും നായകസ്ഥാനത്ത് പരിഗണിച്ച സിനിമയിലേക്ക് ഒടുവില്‍ പൃഥ്വിരാജിനെ തന്നെ നായകനാക്കി പ്രഖ്യാപിക്കുകയായിരുന്നു. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ആടുജീവിതം നിര്‍മിക്കുന്നത്.

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ അടിമപ്പണി ചെയ്യേണ്ടി നജീബിനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കുവൈറ്റ്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലാവും ചിത്രീകരണം

മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യു...

Comments

Popular posts from this blog

കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം താമരപ്പൂ തേൻകുറുമ്പ് ..... കാണാം

കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം താമരപ്പൂ തേൻകുറുമ്പ് .. യൂട്യൂബ് ലിങ്ക് ഇതാ..

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ 👇❤ പോലീസ് ഓഫീസർ ആയ ഡെറിക് അബ്രഹാമിന്റെ വ്യക്തി ജീവിതവും ഔദ്യോകിക ജീവിതവും ഇടകലർന്നു വരുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്!! വ്യത്യസ്തമായി കഥ പറയുന്നത് കൊണ്ട് ആദ്യ പകുതി അല്പം നിരാശ സമ്മാനിച്ചു!! ആദ്യത്തെ പകുതി നിരാശ തന്നപ്പോൾ രണ്ടാം പകുതി അതിലേറെ ഗംഭീരമാക്കി! മാസ് സംഭാഷണങ്ങളും ഒരു കിടിലൻ ട്വിസ്റ്റും ചിത്രത്തിലുണ്ട്!! പരിചയ സംമ്പത്തുള്ള സംവിധാനവും തിരക്കഥയും സംഭാഷണവും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്!! ഗ്രേറ്റ് ഫാതേർ നു ശേഷം മമ്മൂട്ടിയുടെ കിടിലൻ അഭിനയം കാണാൻ പറ്റി!! അദ്ദേഹം അത് സൂക്ഷ്മതയോടെയും വ്യക്തമായും ചെയ്തു!! മമ്മൂട്ടിയുടെ ഗ്ലാമർ ചിത്രത്തിൽ ഉടനീളം പ്രതിഫലിച്ചു!! സഹോദരനായി വന്ന അൻസൺ പൊൾ തനിക്ക് കിട്ടിയ നിർണായക പങ്ക് വഹിക്കുന്ന വേഷം കൃത്യമായി തന്നെ ചെയ്തു!! മറ്റു താരങ്ങളായ രഞ്ജി പണിക്കർ, കനിഹ, സിദ്ദീഖ്, മഖ്ബൂൽ സൽമാൻ, യോഗ് ജപീ, സിജോയ് വർഗീസ് എന്നവരും അവരുടെ റോളുകൾ ഭംഗിയാക്കി!! അൽബിയുടെ മികച്ച ഫ്രെയിംസ്‌ ചിത്രത്തിന് മാറ്റ് കൂട്ടിയപ്പോൾ, ഗോപി സുന്ദർ മികച്ച ഗാനങ്ങൾ സമ്മാനിച്ചു!! കൂ...

അവര്‍ എന്നോട് പോകാന്‍ പറഞ്ഞു; പഴശ്ശിരാജയില്‍ സംഭവിച്ചത് വെളിപ്പെടുത്തി കനിഹ

മമ്മൂട്ടി എംടി ഹരഹിരന്‍ ടീമിന്റെ പഴശ്ശി രാജയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച് വലിയ കാര്യങ്ങളില്‍ ഒന്നാണ്, പഴശ്ശിയുടെ സഹധര്‍മ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം. മലയാള സിനിമയിൽ നായികയാകാൻ വിളിക്കുന്നു. കോടമ്പക്കത്ത് ഓഫീസിൽ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോൾ ഹരിഹരൻ സാര്‍ ഉണ്ട്. സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരെന്നെപോലും അറിയില്ലായിരുന്നു. ഞാനാകട്ടെ ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് സാറിനെ കാണാൻ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓൾ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ. എനിക്ക് ആണെങ്കിൽ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നൽകിയ ശേഷം എന്നെ തളളുകയാണെങ്കിൽ വിഷമമില്ല. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ ...